Saturday, February 13, 2010
മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളനം
Friday, February 12, 2010
അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം -മന്ത്രി പ്രേമചന്ദ്രന്‍
ജലവിഭവ വിനിയോഗത്തിലും സംരക്ഷണത്തിലും ന്യായയുക്തമായ വിതരണ സംവിധാനത്തിലെ അപചയമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം. അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. ഭൂജല സ്രോതസ്സിനെ ആശ്രയിച്ച് കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഈ പശ്ചാത്തലത്തില്‍ ജല വിനിയോഗഫസംരക്ഷണ കാര്യത്തില്‍ പൗരബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ജലം സമൂഹത്തിന്റെ പൊതു സ്വത്താണ്. പാട്ടത്തിന് ലഭിച്ചെന്ന പേരില്‍ ജല സമ്പത്ത് തടഞ്ഞുനിര്‍ത്തി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. വെള്ളം ആരുടെയും കുത്തകയുമല്ല. മൂന്നാറില്‍ ടാറ്റ തടയണകെട്ടിയതിനെ പരോക്ഷമായി അനുസ്മരിച്ച് മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നത് സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി ചെയ്യുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ജനകീയ ഇടപെടല്‍ അനിവാര്യമാണ്. സോളിഡാരിറ്റി ആവിഷ്‌കരിച്ച ജനകീയ പദ്ധതി ജലവിനിയോഗ കാര്യത്തില്‍ വന്‍ ജനകീയ ഇടപെടലുണ്ടാക്കും. ഉള്‍നാട്ടിലെ പാവപ്പെട്ടവരുടെ ജീവിത ക്ലേശം പരിഹരിക്കാനുള്ള യത്‌നമാണ് സോളിഡാരിറ്റിയുടെ പദ്ധതി. ഇതുവഴി എത്രപേര്‍ക്ക് ഗുണം ലഭിക്കുന്നുവെന്നതല്ല; ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജനകീയ ഇടപെടലുകള്‍ക്കേ സാധ്യമാവൂ എന്ന സന്ദേശമാണ് ലഭിക്കുന്നത് ഫ മന്ത്രി പറഞ്ഞു. ആദ്യ പദ്ധതിയുടെ അനുമതിപത്രം മന്ത്രി കെ.പി. രാജേന്ദ്രന്‍ കരൂപ്പടന്ന മുസാഫരിക്കുന്നിലെ നിവാസികള്‍ക്ക് കൈമാറി. മൂന്നാര്‍ ഉള്‍പ്പെടെ ഭൂമി സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പദ്ധതി പ്രഖ്യാപനം നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, കെ.വി. മുഹമ്മദ് സക്കീര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എ. സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.
Friday, January 1, 2010
ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍

Friday, December 4, 2009
പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണം : സോളിഡാരിറ്റി

കൊല്ലം : പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നരേന്ദ്രന്‍ റിപ്പോര്ട്ട് മൂലയിലക്കിയത് പോലുള്ള സമീപനം സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തിടരുമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രടറി എന്‍.കെ.അബ്ദുല്‍ സലാംരുന്നു അദ്ദേഹം . 93 നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്ധേഷിച്ചതില്‍ നടപ്പാക്കാനുള്ള തീരുമാനം പോലും ഇതു വരെ കൈകൊണ്ടിട്ടില്ല. പിന്നാക്കം നില്ക്കുന്ന മുസ്ലിം സമൂഹത്തെ മുഖ്യധരയിലെതിക്കാനുള്ള നടപടികള്‍ ഇനിയും കൈകൊല്ലാതെ ഗ്രൂപ്പ് കളിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി . കെ .ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പ്രധാനപെട്ടവപി.രാമഭദ്രന്‍, ഓടനാവട്ടം വിജയപ്രകശ്,ഐവര്കാല ദിലീപ് എന്നിവര്‍ സംസാരിച്ചു. ചിന്നകടയില്‍ നിന്നരന്ഭിച്ച മാര്‍ച്ചിനു സോളിഡാരിറ്റി ജില്ല പ്ര പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച കലക്ട്രറെറ്റു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിസിഡന്റ് അബ്ദുല്‍ സമദ് , ജനറല്‍ സെക്രടറി ബി.എം.സ്വാദിഖ് ,സൈനി ഹമീദ് , സലിം സിദ്ദിഖി ,അനീഷ് യുസുഫ് എന്നിവര്‍ നേതൃത്വം നല്കി.








ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം
കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ് കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ് പ്രകാശ് മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ് മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത് സാഹി

വര്‍ക്കല: ദലിത് തീവ്രവാദം എന്ന പ്രയോഗത്തിലൂടെ പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത് സാഹി അഭിപ്രായപ്പെട്ടു. ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ് ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു. വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.
സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ . ഷഫീക്, ടി.മുഹമ്മദ്, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ് പീഡനത്തെക്കുറിച്ച് വിവരിച്ചത് പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി


