Saturday, February 13, 2010

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളനം

മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളി ഭൂമി ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സോളിഡാരിറ്റി മൂന്നാര്‍ മാര്‍ച്ച്‌ ആവശ്യപ്പെട്ടു. ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര റിപബ്ലിക് പോലെ പ്രവര്‍ത്തിക്കുന്ന മൂന്നാറിനെ സ്വതന്ത്രമാക്കണം. കേരള സര്‍ക്കാര്‍ മൂന്നാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. ടാറ്റയുടെ കൈവശമുള്ള രേസോര്‍തുകളും വനഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ആര്‍ നീലകണ്ഠന്‍, പി.കെ പ്രകാശ്‌, എന്‍. യു ജോണ്‍, കെ.എസ്. സുബൈര്‍ എന്നിവര്‍സംസാരിച്ചു.

Friday, February 12, 2010

സോളിഡാരിറ്റി സര്‍ക്കാറിന്റെ കണ്ണുതുറപ്പിച്ചു -മന്ത്രി പ്രേമചന്ദ്രന്‍


കൊടുങ്ങല്ലൂര്‍: സോളിഡാരിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനകീയ പദ്ധതികള്‍ സര്‍ക്കാറിന്റെ കണ്ണുതുറപ്പിച്ചെന്നും അവ മാതൃകയാക്കി അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വെളിപ്പെടുത്തി. ജനകീയ കുടിവെള്ള പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാറിന് പ്രേരകശക്തിയായത് സോളിഡാരിറ്റിയാണ്.

ഇ.എം.എസ് പദ്ധതിയടക്കമുള്ള സര്‍ക്കാറിന്റെ ഭവന പദ്ധതിക്കും പ്രേരകമായത് സോളിഡാരിറ്റിയുടെ ഭവനപദ്ധതിയാണ്. ഇസ്‌ലാമികാധ്യാപനങ്ങളെ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സോളിഡാരിറ്റി. അതുവഴി തീവ്രവാദവും ഭീകരവാദവുമല്ല ഇസ്‌ലാമിക ദര്‍ശനമെന്ന് ബോധ്യപ്പെടുത്തുകയാണ് മന്ത്രി പറഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള സോളിഡാരിറ്റിയുടെ സംരംഭം സമൂഹത്തിന് സന്ദേശമാകണമെന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.

അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം -മന്ത്രി പ്രേമചന്ദ്രന്‍

കൊടുങ്ങല്ലൂര്‍: കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ ജനപങ്കാളിത്തത്തോടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ആഭിമുഖ്യത്തില്‍ 50 ഗ്രാമങ്ങളില്‍ 2000 കുടുംബങ്ങള്‍ക്കുളള ജനകീയ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലവിഭവ വിനിയോഗത്തിലും സംരക്ഷണത്തിലും ന്യായയുക്തമായ വിതരണ സംവിധാനത്തിലെ അപചയമാണ് സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം. അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. ഭൂജല സ്രോതസ്സിനെ ആശ്രയിച്ച് കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഈ പശ്ചാത്തലത്തില്‍ ജല വിനിയോഗഫസംരക്ഷണ കാര്യത്തില്‍ പൗരബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ജലം സമൂഹത്തിന്റെ പൊതു സ്വത്താണ്. പാട്ടത്തിന് ലഭിച്ചെന്ന പേരില്‍ ജല സമ്പത്ത് തടഞ്ഞുനിര്‍ത്തി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. വെള്ളം ആരുടെയും കുത്തകയുമല്ല. മൂന്നാറില്‍ ടാറ്റ തടയണകെട്ടിയതിനെ പരോക്ഷമായി അനുസ്മരിച്ച് മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നത് സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി ചെയ്യുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ജനകീയ ഇടപെടല്‍ അനിവാര്യമാണ്. സോളിഡാരിറ്റി ആവിഷ്‌കരിച്ച ജനകീയ പദ്ധതി ജലവിനിയോഗ കാര്യത്തില്‍ വന്‍ ജനകീയ ഇടപെടലുണ്ടാക്കും. ഉള്‍നാട്ടിലെ പാവപ്പെട്ടവരുടെ ജീവിത ക്ലേശം പരിഹരിക്കാനുള്ള യത്‌നമാണ് സോളിഡാരിറ്റിയുടെ പദ്ധതി. ഇതുവഴി എത്രപേര്‍ക്ക് ഗുണം ലഭിക്കുന്നുവെന്നതല്ല; ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജനകീയ ഇടപെടലുകള്‍ക്കേ സാധ്യമാവൂ എന്ന സന്ദേശമാണ് ലഭിക്കുന്നത് ഫ മന്ത്രി പറഞ്ഞു. ആദ്യ പദ്ധതിയുടെ അനുമതിപത്രം മന്ത്രി കെ.പി. രാജേന്ദ്രന്‍ കരൂപ്പടന്ന മുസാഫരിക്കുന്നിലെ നിവാസികള്‍ക്ക് കൈമാറി. മൂന്നാര്‍ ഉള്‍പ്പെടെ ഭൂമി സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പദ്ധതി പ്രഖ്യാപനം നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, കെ.വി. മുഹമ്മദ് സക്കീര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.എ. സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Monday, January 25, 2010

പെണ്‍കടലായി സഫാനഗര്‍; വനിതാസമ്മേളനം ഐതിഹാസികം




സഫാനഗര്‍ (കുറ്റിപ്പുറം): സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മക്കയിലെ സഫാകുന്നില്‍ ദാഹജലം തേടിയലഞ്ഞ ഹാജറയുടെ വിശുദ്ധകനവുകളാവാഹിച്ച് നിത്യസത്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുണ്യതീര്‍ഥം തേടി നിളാതീരത്തെ സഫാനഗറിലേക്ക് കൂലംകുത്തിയൊഴുകിയ പെണ്‍പതിനായിരങ്ങള്‍ തീര്‍ത്ത മഹാസാഗരം കേരള വനിതാസമ്മേളനത്തെ സ്ത്രീമുന്നേറ്റചരിത്രത്തിലെ ഐതിഹാസിക അനുഭവമാക്കി. കുറ്റിപ്പുറത്തിനടുത്ത പുഴനമ്പ്രത്തെ നിളാ മണല്‍പ്പരപ്പില്‍ പരന്നൊഴുകിയ പെണ്‍കടലലകളെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനം ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ബ്രിട്ടനിലെ 'റെസ്പെക്ട്' പാര്‍ട്ടി നേതാവുമായ യിവോണ്‍ റിഡ്ലി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലിയുടെ വാക്കുകള്‍ സ്ത്രീലക്ഷങ്ങള്‍ ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്.
'സാമൂഹികവിപ്ലവത്തിന് സ്ത്രീശക്തി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ വനിതാസംഘാടന ചരിത്രത്തിലെ നാഴികക്കല്ലായി മാറി. മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച നേരം പുലര്‍ന്നതോടെ തന്നെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സ്ത്രീകളുടെ പ്രവാഹം ആരംഭിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ കുറ്റിപ്പുറത്തേക്കു നീങ്ങിയതോടെ ഉച്ചയോടുകൂടി തൃശൂര്‍^കോഴിക്കോട് ദേശീയപാത പ്രതിനിധിവാഹനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടി. വളണ്ടിയര്‍മാരും സംഘടനാപ്രവര്‍ത്തകരും പലയിടത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രംഗത്തിറങ്ങി. സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വഴിയിലുടനീളം ശനിയാഴ്ച രാത്രി മുതല്‍ തന്നെ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിരുന്നു.
വൈകുന്നേരം നാലുമണിക്ക് സമ്മേളനനടപടികള്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാനപ്രസിഡന്റ് കെ.കെ. ഫാത്തിമസുഹ്റ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് പി.വി. റഹ്മാബി സമ്മേളനപ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. പ്രചാരവേലകള്‍ അവഗണിച്ചുള്ള സ്ത്രീമുന്നേറ്റം കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയരംഗത്തെ പുതിയ ശുഭസൂചനയാണെന്നും മാറിവരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഈ സംഘടിതശക്തിയെ ക്രിയാത്മകമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. വൈകുന്നേരം നഗരിയില്‍ സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന സംഘടിത നമസ്കാരം നടന്നു. സമ്മേളനത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

പെണ്‍കരുത്തിനെ വെല്ലാനാവില്ല-യിവോണ്‍ റിഡ്ലി



സ്വഫാ
നഗര്‍ (കുറ്റിപ്പുറം)ആത്മീയതയിലും ഭൌതികവ്യവഹാരങ്ങളിലും മുസ്ലിംസ്ത്രീകള്‍ അവരുടെ അനിഷേധ്യസാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുമിച്ചാല്‍ ലോകത്ത് ഒരു ശക്തിക്കും തടയാന്‍ സാധിക്കാത്ത അതുല്യശക്തിയാണ് അവരെന്നും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്ത് കേരള വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാമ്രാജ്യത്വവും സയണിസവും തീര്‍ക്കുന്ന പുതിയ നവലോകക്രമം ആഗോളഭീഷണിയായി മാറിയിരിക്കുകയാണെന്നും അതിനെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പിക്കാനുള്ള ശക്തിയാര്‍ജിക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ നിലനില്‍പു ഭദ്രമായിരിക്കുകയേയുള്ളൂ. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. അവരുടെ ശൈഥില്യം സാമൂഹികപുരോഗതിയെ പിറകോട്ടടിപ്പിക്കും-വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍നിന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലി അഭിപ്രായപ്പെട്ടു.

ഫലസ്തീനിലേക്കുള്ള ഗാസാമാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കുകൊണ്ടിരുന്ന കാര്യം മാര്‍ച്ചിന്റെ മുന്നണിപ്രവര്‍ത്തകയായിരുന്ന റിഡ്ലി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഗാന്ധിയുടെ സ്മൃതിയില്‍ ആകൃഷ്ടരായാണ് അവര്‍ എത്തിയത്്. ഗാസയിലെ അധിനിവേശസേനക്കെതിരെ അഹിംസയിലൂന്നിയ ഗാന്ധിയന്‍ സമരമാതൃകയാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. അതേ ഗാന്ധിയുടെ നാട്ടില്‍ തനിക്ക് പ്രവേശനം നിഷേധിച്ചത് ദുരൂഹവും അപലപനീയവുമാണ്-റിഡ്ലി പറഞ്ഞു. ഇസ്ലാമിലേക്ക് വരുന്നതിനുമുമ്പും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും പൌരാവകാശപ്രവര്‍ത്തക എന്ന നിലയിലും ഞാന്‍ ഫലസ്തീന്‍പ്രശ്നം കവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വേഷം സ്വീകരിച്ച ശേഷം എന്നെ മതമൌലികവാദിയായി മുദ്രകുത്തുന്നത് അപഹാസ്യമായിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

എ. റഹ്മത്തുന്നിസ പ്രസംഗം പരിഭാഷപ്പെടുത്തി.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ത്രീസംവരണം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ കടന്നുവരണമെന്നും അഴിമതി മുക്തമായ ഭരണം കാഴ്ചവെക്കാന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാന്‍ സ്ത്രീകള്‍ സജ്ജമാവണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. ഫാത്തിമസുഹ്റ ആഹ്വാനം ചെയ്തു. മുസ്ലിം സ്ത്രീകളെ ചൂഷണം ചെയ്യാന്‍ വ്യക്തിനിയമം മറയാക്കുന്ന തല്‍പരകക്ഷികള്‍ക്കെതിരെ സമുദായനേതൃത്വം ജാഗരൂകമാകണമെന്നും അത്തരം ദുരുപയോഗങ്ങള്‍ക്ക് പഴുതില്ലാത്ത വിധം വ്യക്തിനിയമം ഭദ്രമായ രീതിയില്‍ പുനഃക്രോഡീകരിക്കാന്‍ പണ്ഡിതന്മാര്‍ രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബത്തോടുള്ള ബാധ്യതയില്‍ നിന്നു മാറിനില്‍ക്കാതെതന്നെ സാമൂഹിക, രാഷ്ട്രീയരംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മുസ്ലിംസ്ത്രീകള്‍ രംഗത്തുവരണം. പ്രതിലോമപ്രചാരണങ്ങള്‍ക്ക് വഴങ്ങാതെ നേരും നന്മയും തേടുന്ന പുതിയ തലമുറ സത്യത്തിന്റെ കൊടിവാഹകരാകാന്‍ തയാറാണ് എന്നതിന് തെളിവാണ് നിളാതീരത്തേക്ക് കൂലംകുത്തിയൊഴുകുന്ന ഈ സ്ത്രീസഞ്ചയമെന്ന് ഫാത്തിമസുഹ്റ അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം അഖിലേന്ത്യാപ്രസിഡന്റ് അതിയ്യ സിദ്ദീഖി, പി. വല്‍സല, വനിതാ മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, സൌദ പടന്ന, ജി.ഐ.ഒ പ്രസിഡന്റ് കെ.കെ. റഹീന, കെ.കെ. സഫിയ്യ ശറഫിയ്യ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.സി. ആയിശ എന്നിവര്‍ സംസാരിച്ചു.


Friday, January 1, 2010

ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍


കൊല്ലം : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി പൊതു ഖജനാവിലേക്ക് തിരിച്ചടക്കണമെന്നു ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍. സോളിഡാരിറ്റി ദക്ഷിണ മേഖല കൊല്ലത്ത് സംഘടിപ്പിച്ച ലിബര്‍ഹാന്‍-തീവ്രവാദം നിയമ വാഴ്ചയും ഭരണകൂട തന്ത്രങ്ങളും എന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ നടക്കുന്ന സാമ്രാജ്യത്ത ഗൂടലോചനയുടെ ഭാഗമാണ് ഇത്. മീഡിയയും പോലീസും കോണ്‍ഗ്രസ്‌ നേതാക്കളും ഇത് ഏറ്റുപിടിക്കുന്നു. എല്ലാ കേസും തടിയന്ടവിട നസീറിന്റെ തലയില കെട്ടി വയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണവും ആസൂത്രണം ചെയ്തത് സൂഫിയും നസീറും ആണെന്നും താമസിയാതെ കേള്‍ക്കേണ്ടിവരും. ഇന്ത്യയില്‍ തീവ്രവാദ കേസുകള്‍ പൊട്ടി പുറപ്പെട്ടതു ഇസ്രയേലുമായും അമേരിക്കയുമായും ആയുധ ഇടപാടുകള്‍ തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ചെറിയ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ഗുജറാത്ത്‌ കലാപം, ആര്‍ .എസ്.എസ്. ആസ്ഥാനത്തെ സ്ഫോടനം,പാര്‍ലമെന്റ്ആക്രമണം എന്നിവ എന്തുകൊണ്ടാണ് എന്‍.ഐ.എ അന്വേഷിക്കതെതെന്നും അദ്ദേഹം ചോദിച്ചു.
കേരളം തീവ്രവാദത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന സംഘപരിവാര്‍ പ്രചരണം ഇപ്പോള്‍ ഏറ്റുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പി പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പി ആണോ എന്ന് വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും മുസ്ലിം സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് ആക്രമം ഉണ്ടായില്ല. എന്നിട്ടും കേരളത്തില്‍ അക്രമം ഉണ്ടായതു തങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് അവകാശപ്പെടുന്ന സമുദായ പാര്‍ടി ജനാധിപത്യപരമായി പ്രതികരിക്കേണ്ട ആവാസം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസിന്റെ മുന്നില്‍ നട്ടെല്ല് പണയം വച്ച് നിന്നവരാണ്. മുസ്ലിം സമുദായത്തിന് വേണ്ടത് സ്കൊലര്ഷിപ്പുകളല്ല. മന്യംമായി ജീവിക്കാനുള്ള അവകാശമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്ത്.
ഇസ്രയേല്‍ ബന്ധമുള്ള ഏറണാകുളം കേന്ദ്രമാകിയ ഒരു കേന്ദ്രമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് നുണ ആവര്‍ത്തിച്ച്‌ പറയുന്ന ഗീബത്സിന്റെ തന്ത്രം പ്രയോഗിച്ചു സൂഫിയ മദനിയെ കര്‍ണാടകത്തിന് കൈമാറാനുള്ള നീക്കമാണ് നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജമഅത് കൌന്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ്‌ പറഞ്ഞു. ഖദരിനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉനിഫോരം ആക്കിയവരാണ് സംഘപരിവാര്‍ വാദം ഉയര്‍ത്തിപിടിച്ചു മുസ്ലിം വേട്ടയ്ക്കിറങ്ങുന്നത്.
കേരള പോലീസിന്റെ അന്വേഷണത്തെ കേരള ഭരണക്കാര്‍ സ്വാധീനിക്കുമെന്ന് പറയുന്നവര്‍ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക ഗുജറാത്ത്‌ പോലീസ് പറയുന്നതും പറയുന്ന കഥകളാണ് വിശ്വസിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ. ഷഫീക് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സി എന്‍. ഐ.എ സ്വാധീനത്തിനു വഴങ്ങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും. ഇതുവരെ മതേതര പക്ഷത്തു നിന്ന് എന്ന് ൬തൊന്നിപ്പിച ചിലര്‍ക്ക് ഇപ്പോള്‍ യു.ഡി.എഫ് പ്രവേശനം കിട്ടിയപ്പോള്‍ നിറം മാറുന്നത് കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതികേടുകള്‍ കണ്ടു മിണ്ടാതിരിക്കനവില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗൂഡ തന്ത്രം എന്നും ആവര്തിക്കാമെന്ന് മോഹിക്കേണ്ട. ഒരു സമുദായത്തെ അടച്ചു ആക്ഷേപിച്ചു മറ്റു സമുദായങ്ങളുടെ വോട്ട് ധ്രൂവീകരിക്കമെന്ന വിചാരം കേരളത്തില്‍ നടക്കില്ല. നുണകള്‍ പ്രചരിപ്പിച്ചു ആഘോഷിക്കുന്ന മീഡിയ രാജ്യത്തു സമധാനം തകര്‍ക്കുകയാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ അധികരികമെന്ന മട്ടില്‍ വിളമ്പി ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു സമുദായത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. പകല്‍ പോലെ തെളിഞ്ഞ ബാബറി ധ്വംസകരെ പ്പറ്റി കണ്ടെത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്‌ മുക്കിയ മീഡിയ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്വസിക്കനകാത്ത കഥകള്‍ മേനെഞ്ഞുണ്ടാകി വിതരണം ചെയ്യുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സലിം കുമാര്‍, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്ലം , സോളിഡാരിറ്റി ദക്ഷിണ മേഘല സെക്രട്ടറി കെ.സജീദ്, കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.

Wednesday, December 30, 2009

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്: നിസ്സംഗത രാജ്യത്തിന് അപകടം പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍


കോഴിക്കോട്: ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ ഭാവിയെ ഭയാനകമായി ബാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പറഞ്ഞു. 'ബാബരി ധ്വംസനം ^കുറ്റവാളികളെ ശിക്ഷിക്കുക' എന്ന ആവശ്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ വ്യവസ്ഥയേയും മതേതര ജനാധിപത്യ മൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിച്ച കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുന്ന സാഹചര്യം സൃഷ്ടിച്ചതുകൊണ്ടാണ് ഗുജറാത്ത് കലാപം ഉണ്ടായത്. ഇന്നും തുടരുന്ന കലാപങ്ങളും കുറ്റകൃത്യങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായുണ്ടായതാണ്. അതുകൊണ്ട് ലിബര്‍ഹാന്‍ കമീഷന്‍ എടുത്തുപറഞ്ഞ മുഴുവനാളുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതാവശ്യമാണ്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘടനകളെ നിരോധിക്കുകയും കമീഷന്‍ പേരെടുത്തു പറഞ്ഞ പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുകയും വേണം. ഇതോടനുബന്ധിച്ച കേസുകള്‍ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി വഴി വിചാരണ ചെയ്ത് വിധിപറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് തകര്‍ത്തവരെ കുറ്റവാളികളെന്ന് വിളിക്കാന്‍ പോലും മടികാണിക്കുന്ന പ്രച്ഛന്ന മതേതരവാദികളാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ വിശാലമായ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ചടങ്ങില്‍ സംസാരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.
മതേതര മനസ്സാക്ഷിയാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെന്നും പക്ഷേ, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നട്ടെല്ല് നമ്മുടെ ഭരണാധികാരികള്‍ക്കില്ലെന്നും 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ഇക്കാലമത്രയും സംഘ്പരിവാര്‍ നടത്തിയ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട വിനാശകരമായ മാനസികാവസ്ഥ വിവിധ ജനവിഭാഗങ്ങളെയും മാധ്യമങ്ങളെയും ഒരുവേള ജുഡീഷ്യറിയെയും സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ടി. മുഹമ്മദ് സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.

ബാബരി ധ്വംസനം : ഭരണാധികാരികള്‍ക്ക്താക്കീതായി ബഹുജന റാലി


December 14, 2009
കോഴിക്കോട്: ബാബരി മസ്ജിദ് ധ്വംസകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അറച്ചുനില്‍ക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീതായി ഉജ്വല ബഹുജനറാലി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് നഗരത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ഹിറാസെന്ററില്‍ നിന്നാരംഭിച്ച് മാവൂര്‍റോഡ് വഴി പാളയം ചുറ്റി മുതലക്കുളത്ത് സമാപിച്ച റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. \'വര്‍ഗീയതയുടെ കോമരങ്ങള്‍ പള്ളിപൊളിക്കും നേരത്ത്, കണ്ണുപൊത്തിയ കോണ്‍ഗ്രസേ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കൂ, കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കൂ\' \'വര്‍ഗീയതയും തീവ്രവാദവും ആടിപ്പാടി തിമിര്‍ക്കുമ്പോള്‍ സൌഹാര്‍ദത്തിന്‍ പൂക്കള്‍ വിരിയും ലോകം ഞങ്ങള്‍ സൃഷ്ടിക്കും\' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍, കെ. മുഹമ്മദ് നജീബ്, പി.സി. ബഷീര്‍, ഹബീബ് മസ്ഊദ്, കെ.കെ. ബഷീര്‍, വി.എം. ഇബ്രാഹീം, സലിം മമ്പാട്, എന്‍.കെ. അബ്ദുസലാം, ഹക്കിം നദ്വി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Wednesday, December 16, 2009

ഈ വനിതാ സമ്മേളനം എന്തുകൊണ്ട് വ്യത്യസ്തമാവുന്നു?




അഭിമുഖം
കെ.കെ ഫാത്വിമ സുഹ്റ / ഫൌസിയ ഷംസ്, ഖാസിദ കലാം

കേരള ചരിത്രത്തില്‍ തന്നെ പുതുമയേറിയതും ആദ്യത്തേതുമാണ്
2010 ജനുവരി 24-ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം കുറ്റിപ്പുറത്ത്
സംഘടിപ്പിക്കുന്ന വനിതാ സംസ്ഥാന സമ്മേളനം. സ്ത്രീകള്‍ സ്ത്രീകള്‍ക്ക്
വേണ്ടി നടത്തുന്ന സമ്മേളനം. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്
അവരെ അധഃസ്ഥിതരാക്കി ഇരുട്ടില്‍ നിര്‍ത്തുന്ന പൌരോഹിത്യത്തിനും
തല്‍പരകക്ഷികള്‍ക്കുമെതിരെ നടക്കുന്ന ഏറ്റവും ശക്തമായ സമരപ്രഖ്യാപനം.
സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളും ജമാഅത്തെ ഇസ്ലാമി
സംസ്ഥാന സെക്രട്ടറിയുമായ കെ.കെ ഫാത്വിമ സുഹ്റ സമ്മേളന
ലക്ഷ്യങ്ങളും പരിപാടികളും വിശദീകരിക്കുന്നു


കേരളം ആദ്യമായി ഒരു വനിതാസമ്മേളനത്തിന് സാക്ഷ്യം വഹിക്കുകയാണല്ലോ? അതിന്റെ പ്രധാന സാരഥി എന്ന നിലക്ക് ഇങ്ങനെയൊരു സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച്?
പെണ്ണിനെ പട്ടിന്റെയും പൊന്നിന്റെയും ലോകത്ത് തളച്ചിട്ട്, സ്ത്രീയെന്നാല്‍ ശരീരമാണെന്നും ശരീരമെന്നാല്‍ വെളുപ്പാണെന്നും ഉള്ള ഒരു മനോഭാവം സമൂഹം ഇന്ന് സ്ത്രീയുടെ ഉള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് മാറണം. അവളുടെ യഥാര്‍ഥ പ്രകൃതിക്കും ചരിത്രം അവള്‍ക്ക് നല്‍കിയ സ്ഥാനങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത വിധമാണ് സമൂഹം അവളോട് പെരുമാറുന്നത്. ആ അവസ്ഥയും തിരുത്തപ്പെടണം. അതിന് ഈ സമ്മേളനം വഴിവെക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീശാക്തീകരണമാണ് സമ്മേളന ലക്ഷ്യം. കഴിവുള്ള സ്ത്രീകള്‍ ഇന്ന് ധാരാളമുണ്ട്. പക്ഷേ ആ കഴിവുകള്‍ ശരിയായ വിധം വിനിയോഗിക്കപ്പെടുന്നില്ല.
സ്ത്രീകളില്‍ പ്രകൃത്യാതന്നെ പല കഴിവുകളും സദ്ഗുണങ്ങളും നിലീനമാണ്. സ്നേഹം, കരുണ, സേവന മനഃസ്ഥിതി അങ്ങനെ പലതും. 'ക്ഷമയാം ധരിത്രി' എന്നല്ലേ സ്ത്രീയെപ്പറ്റി പറയുന്നത്. അത്തരം കഴിവുകള്‍ ഒന്നുകില്‍ തെറ്റായി ഉപയോഗിക്കപ്പെടുന്നു; അല്ലെങ്കില്‍ സ്ത്രീസമൂഹം തികച്ചും നിഷ്ക്രിയരായി ഒതുങ്ങിക്കൂടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. കുറച്ചുശതമാനം സ്ത്രീകള്‍ക്കേ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവരുടെ കഴിവും യുവത്വവും വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ല. ഈ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അനുകൂല സാഹചര്യം ഉണ്ടാകണം. സ്ത്രീസമൂഹത്തിന്റെ പ്രകൃത്യാ ഉള്ള കഴിവും ശ്രമിച്ചാല്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന കഴിവും കൂടി സമൂഹത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സമ്മേളനലക്ഷ്യം.
സ്ത്രീകള്‍ക്ക് മാത്രമായി ഒരു സമ്മേളനം എന്ന ആശയം ആരുടെതാണ്?
ജമാഅത്തെ ഇസ്ലാമി ആന്ധ്രപ്രദേശ് ഘടകം ഹൈദരാബാദില്‍ വനിതകള്‍ക്ക് മാത്രമായി ഒരു സമ്മേളനം നടത്തിയിരുന്നു. അമ്പതിനായിരം പേരാണ് അന്നതില്‍ പങ്കെടുത്തത്. അതിന്റെ മൈക്ക് ഓപ്പറേറ്റര്‍ മുതല്‍ എല്ലാം സ്ത്രീകളായിരുന്നു. ജമാഅത്തെ ഇസ്ലാമി നന്നായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. ആ സമ്മേളനം പ്രസ്ഥാനത്തിന് നല്ല ഇമേജുണ്ടാക്കി. മീഡിയയും വലിയ കവറേജ് നല്‍കി. കേരളത്തില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും പങ്കെടുത്തു. രണ്ടുവര്‍ഷം മുമ്പായിരുന്നു അത്. ആ സമ്മേളനമാണ് കേരളാ ജമാഅത്തിന് പ്രചോദനമായത്. അതിനുശേഷം അതിലും വലിയ ജനപങ്കാളിത്തത്തില്‍ ഒരു സമ്മേളനം നടത്തണമെന്ന് അന്നേ ആലോചിച്ചിരുന്നു.
കുറ്റിപ്പുറം സമ്മേളനത്തിന്റെ ആസൂത്രണം എങ്ങനെയാണ്?
സഹോദര സമുദായങ്ങളില്‍നിന്ന് ഉള്‍പ്പെടെ~ഒരു ലക്ഷത്തിലധികം സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. സഫാ നഗര്‍ എന്നാണ് സമ്മേളന നഗരിയുടെ പേര്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രചാരണ-ബോധവത്കരണ പരിപാടികളുടെ സമാപനം മാത്രമാണ് കുറ്റിപ്പുറത്ത് നടക്കുന്നത്. സമ്മേളന സന്ദേശം കേരളത്തിന്റെ മുക്കുമൂലകളില്‍ വരെ എത്തിക്കുക എന്നതാണ് പ്രധാനം. അതിന്റെ ഭാഗമായി ഒരുപാട് പരിപാടികള്‍ നാം ആസൂത്രണം ചെയ്യുന്നുണ്ട്. എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സെമിനാറുകള്‍ നടത്തും, വ്യാപകമായി ടേബിള്‍ ടോക്കുകള്‍ സംഘടിപ്പിക്കും, ഏരിയാതല പരിപാടികള്‍ വേറെയും. വീടുവീടാന്തരം കയറിയിറങ്ങി സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ജനങ്ങളിലേക്ക് സമ്മേളന സന്ദേശം എത്തിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുക എന്നതാണ് പ്രധാനമായും കണ്ടിട്ടുള്ളത്. കവല പൊതുയോഗങ്ങളില്‍ സ്ത്രീകള്‍ തന്നെയാവും പ്രസംഗിക്കുക. ഈദ് മീറ്റ്, കുട്ടികളെ പങ്കെടുപ്പിച്ച് വിളംബര ജാഥ എന്നിവയും സംഘടിപ്പിക്കും. സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കുകയും അവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയുമാണ് ലക്ഷ്യം. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ഇനി മുന്നോട്ട് പോകേണ്ടിവരും. ഇനി രണ്ടു മാസമാണ് മുന്നിലുള്ളത്. എല്ലാവരും ഒന്നിച്ചിറങ്ങി പ്രവര്‍ത്തിക്കണം.
സമ്മേളനത്തിന്റെ തുടര്‍ച്ച, മറ്റു പ്രവര്‍ത്തനങ്ങള്‍?
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വനിതാ വാര്‍ഡുകള്‍ ഏറ്റെടുത്ത് നവീകരിക്കും. ജില്ലാ ആശുപത്രികളുടെ വാര്‍ഡുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. നിരാലംബരായ ഏതാനും വിധവകളെ ദത്തെടുത്ത് സംരക്ഷിക്കാനും ഉദ്ദേശിക്കുന്നു. ദമ്പതികള്‍ക്കും ദമ്പതികളാവാന്‍ പോകുന്നവര്‍ക്കും കൌണ്‍സിലിംഗ് സെന്റര്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്. സമ്മേളനം നടക്കുന്ന മലപ്പുറം ജില്ലയിലെ നിര്‍ധനരായ ഏതാനും സ്ത്രീകള്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കും.
സമ്മേളനത്തിന് തുടര്‍ച്ച ഉണ്ടാവണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ശക്തമായ ബോധവത്കരണത്തിലൂടെ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനമെന്താണെന്നും എന്തെല്ലാമാണ് അവളുടെ അവകാശങ്ങളെന്നും വ്യക്തമാക്കി കൊടുക്കണം. അതിന് രണ്ടുമാസത്തെ കാലയളവ് മതിയാകില്ല. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേ പറ്റൂ.
സമ്മേളന ചെലവുകള്‍?
സുമനസ്സുകളുടെ സഹായസഹകരണം മാത്രമാണ് ആകെയുള്ള മൂലധനം. നമ്മള്‍ ഏതൊരു സംരംഭവുമായി ഇറങ്ങിത്തിരിച്ചപ്പോഴും പൊതു സമൂഹത്തിന്റെ സഹായസഹകരണം ഇന്നുവരെ ഉണ്ടായിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിന് എത്രത്തോളം സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനാവും?
കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി വലിയൊരു നവോത്ഥാന പരിഷ്കരണ ദൌത്യമാണ് ഏറ്റെടുത്തത്. സ്ത്രീകളുടെ ഉന്നമനത്തിനും ജീവിതത്തിന്റെ സകല തുറകളിലും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും സംഘടന എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ അറുപതുകളില്‍ തന്നെ സ്ത്രീകള്‍ക്കായി കോളേജുകള്‍ ആരംഭിക്കുകയുണ്ടായി. ഇംഗ്ളീഷ്, അറബി, ഉര്‍ദു എന്നീ ഭാഷകളടക്കം എല്ലാ വിഷയങ്ങളും അവിടെ പഠിപ്പിച്ചിരുന്നു. കേരളത്തില്‍ പ്രസ്ഥാനം തുടക്കം കുറിച്ച മുഴുവന്‍ ഇസ്ലാമിയാ കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ഖുര്‍ആനും ഹദീസിനുമൊപ്പം മുഖ്യധാരാ വിദ്യാഭ്യാസവും നല്‍കി. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന ഒരുകാലത്താണ് ഈ പരിഷ്കരണ സംരംഭങ്ങള്‍. പൌരോഹിത്യം പല്ലും നഖവും ഉപയോഗിച്ച് ഇത്തരം സ്ത്രീശാക്തീകരണങ്ങളെ എതിര്‍ത്തു. പൌരോഹിത്യത്തിന്റെ കടുത്ത വിലക്കുകള്‍ മറികടന്ന് സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാനുള്ള അവസരമൊരുക്കി. മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഒരു സ്ത്രീ നേതൃനിര കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്.
ഇന്നും സ്ത്രീകള്‍ക്ക് നല്ല പങ്കാളിത്തമുണ്ട്. പുരുഷന്മാര്‍ നടത്തുന്ന പരിപാടികളില്‍ പോലും സ്ത്രീകളാണ് കൂടുതല്‍. ഖുര്‍ആന്‍ ക്ളാസിനൊക്കെ വീട്ടമ്മമാരുടെ നല്ലൊരു നിര തന്നെയുണ്ട്. ഏതു പരിപാടികള്‍ സംഘടിപ്പിച്ചാലും അറുപത് ശതമാനം സ്ത്രീകളാണ്. ഈ സംഘടിതശക്തിയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ വേണ്ട തോതില്‍ കഴിഞ്ഞിട്ടില്ല. ചരിത്രപരമായ കാരണങ്ങള്‍ പലതും അതിനുണ്ട്. ഒരു കുതിച്ചു ചാട്ടമാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്.
സ്ത്രീഉന്നമനത്തിന് വേണ്ടി ആദ്യമേ പ്രവര്‍ത്തിച്ച സംഘടനക്ക് ഒരു വനിതാ സമ്മേളനം നടത്താന്‍ 25 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ട്?
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംഘടിപ്പിക്കുന്ന സമ്മേളനം എന്നത് പുതിയൊരു ആശയമാണ്. അതേസമയം, ജമാഅത്തെ ഇസ്ലാമി ഇതുവരെ നടത്തിയ സമ്മേളനങ്ങളിലെല്ലാം സ്ത്രീകള്‍ ധാരാളമായി പങ്കെടുത്തിരുന്നുവെന്ന കാര്യം ഓര്‍ക്കണം. ദഅ്വത്ത്-ഹിറാ സമ്മേളനങ്ങളിലെ വര്‍ധിച്ച സ്ത്രീ പങ്കാളിത്തം ഉദാഹരണം. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് 1965ല്‍ ഒരു ജമാഅത്ത് സംസ്ഥാനസമ്മേളനം നടന്നത്. അതില്‍ ആസിയ ടീച്ചര്‍ പ്രസംഗിച്ചിട്ടുണ്ട്. അക്കാലത്ത് സ്ത്രീകള്‍ പ്രസംഗിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ വലിയൊരു വിപ്ളവം തന്നെയാണ്. എത്രയോ സെമിനാറുകള്‍ സ്ത്രീകള്‍ ഒറ്റക്ക് പലഭാഗങ്ങളിലും നടത്തിയിട്ടുമുണ്ട്. ഇതൊക്കെ കാണിക്കുന്നത് ജമാഅത്തെ ഇസ്ലാമി എക്കാലവും സ്ത്രീകള്‍ക്കും തുല്യ പരിഗണനയും പ്രാധാന്യവും നല്‍കിപ്പോന്നിട്ടുണ്ട് എന്നാണ്.
ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ സുവര്‍ണ കാലമായിരുന്നല്ലോ? പിന്നീട് എന്തുപറ്റി? ഇസ്ലാമില്‍ ഇല്ലാത്ത പൌരോഹിത്യം അല്ലേ അതിന് കാരണം?
അതെ, ഇസ്ലാമിന്റെ സുവര്‍ണകാലത്ത് സ്ത്രീ സ്വതന്ത്രയായിരുന്നു. പിന്നീട് ഇസ്ലാം പല ദിക്കുകളിലേക്കും വ്യാപിച്ചപ്പോള്‍ അവിടങ്ങളിലുള്ള പല ആചാരങ്ങളും സംസ്കാരങ്ങളും മുസ്ലിംകളില്‍ കടന്നുകൂടി. ഇന്ത്യയിലും സംഭവിച്ചത് അതാണ്. ഇസ്ലാം ഇന്ത്യയില്‍ കടന്നുവരുമ്പോള്‍ സ്ത്രീകള്‍ അന്തഃപുരങ്ങളില്‍ കഴിഞ്ഞുകൂടുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. അക്കാലത്തെ നോവലുകളും കഥകളുമൊക്കെ പുരുഷന്മാരെ വഞ്ചിക്കുന്നവരായാണ് സ്ത്രീകളെ ചിത്രീകരിച്ചത്. സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം നല്‍കിയാല്‍ അവര്‍ പുരുഷന്മാരെ വഞ്ചിക്കും എന്ന ധാരണ പ്രബലമായി. ഇതൊക്കെ ആസൂത്രിതമായിരുന്നു. സ്ത്രീകള്‍ 'വേലിചാടാതിരിക്കാന്‍' കെട്ടി ഉയര്‍ത്തിയ വിലക്കുകള്‍. അതിന്റെ സ്വാധീനം മുസ്ലിംകളിലും ഉണ്ടായി. പഠിച്ചാല്‍ കത്തെഴുതും എന്ന് പറഞ്ഞാണ് അവള്‍ക്ക് വിദ്യപോലും നിഷേധിച്ചത്. പിന്നെ അധഃപതനത്തിന്റെ പടുകുഴിയിലേക്കായിരുന്നു അവളുടെ വീഴ്ച.
ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ സ്ത്രീകള്‍ എല്ലാ രംഗത്തും സാന്നിധ്യമറിയിച്ചിരുന്നു- യുദ്ധരംഗത്ത്, പള്ളികളില്‍. മാര്‍ക്കറ്റിംഗ് രംഗത്ത് പോലും സ്ത്രീകളെ നിയമിക്കണമെങ്കില്‍ എത്രഉയര്‍ന്ന കാഴ്ചപ്പാട് വേണം. പടച്ചവന്‍ പറഞ്ഞത് അംഗീകരിക്കാന്‍ അവര്‍ മനസ്സുവെച്ചു. ഉമറി(റ)ന് സ്ത്രീകള്‍ രാവിലെ പള്ളിയില്‍ പോകുന്നതിനോട് യോജിപ്പില്ലായിരുന്നു. പക്ഷേ ഇസ്ലാം തടയുന്നില്ല. അപ്പോള്‍ അദ്ദേഹം അത് അനുവദിച്ചു. അക്കാലത്ത് പെണ്ണുങ്ങളോട് കയര്‍ത്തു സംസാരിക്കാന്‍ പോലും പേടിയായിരുന്നു. ആയത്ത് ഇറങ്ങുമോ എന്നായിരുന്നു ഭയം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോള്‍ അല്ലാഹു ഇടപെട്ടിട്ടുണ്ട്. ആഇശ(റ)യുടെ കാര്യത്തിലും ഖൌല(റ)യുടെ കാര്യത്തിലും അവര്‍ക്ക് അനുകൂലമായി ഖുര്‍ആന്‍ വചനം ഇറങ്ങുകയായിരുന്നു. അഭിമാനം എല്ലാവരുടേതും ഒരുപോലെയാണ്. സ്ത്രീയെ അവഹേളിക്കാനോ അവളുടെ അഭിമാനം പിച്ചിച്ചീന്താനോ ഒരു പുരുഷനും അവകാശമില്ല. പ്രതിക്രിയയുടെ കാര്യത്തില്‍ പോലും ആണ്‍പെണ്‍ വ്യത്യാസം ഇസ്ലാമില്‍ ഇല്ല.
നിലവിലെ പൌരോഹിത്യ സമുദായഘടനയാണ് സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത്. പള്ളിപ്രവേശം പോലുള്ള കാര്യങ്ങള്‍ ഇതില്‍പെടും. ഇസ്ലാം അനുവദിച്ചുതന്ന കാര്യമാണ് ഇവിടെ പൌരോഹിത്യം തടഞ്ഞത്. പള്ളിനേര്‍ച്ചകള്‍ക്ക് പാതിരാവില്‍പോലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ കൂട്ടംകൂടും. അതിന് യാതൊരു പ്രശ്നവുമില്ല. അതേസമയം വളരെ സുരക്ഷിതയായി അല്ലാഹുവിന്റെ ഭവനത്തില്‍ പ്രാര്‍ഥനക്കായി സ്ത്രീ നട്ടുച്ചക്ക് പോയാല്‍ പോലും ഈ പുരോഹിത വൃന്ദം അപകടം, അപകടം എന്ന് പറഞ്ഞ് ഹാലിളകും. ഈ വൈരുധ്യങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കണം.
സമ്മേളനം പുരുഷന്മാര്‍ക്ക് എതിരെയല്ല. പുരുഷന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ്. ഇസ്ലാമിന്റെ സ്വഭാവം അതാണ്. രണ്ടുകൂട്ടരും ഒന്നിച്ചാണ്. അതുകൊണ്ടാണ് പാലിക്കേണ്ട മുറകളും മറകളും പഠിപ്പിക്കപ്പെട്ടത്. സമൂഹത്തില്‍ ഇറങ്ങേണ്ടത് പെണ്ണ് മാത്രമാണെങ്കിലും പുരുഷന്‍ മാത്രമാണെങ്കിലും അത് വേണ്ടല്ലോ.
ഇസ്ലാമിന്റെ സുവര്‍ണയുഗം പുനഃസ്ഥാപിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് എന്ത് ചെയ്യാന്‍ കഴിയും?
ലോകം ഇന്ന് ഇസ്ലാമിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ നൂറ്റാണ്ട് ഇസ്ലാമിന്റെതാണ്. അതിന്റെ ശുഭ സൂചനകള്‍ കണ്ടുവരുന്നുണ്ട്. ഇത് പ്രസ്ഥാനത്തിന് നല്ല ബോധ്യവുമുണ്ട്. എവിടെയൊക്കെയാണ് അപാകതകള്‍ എന്ന് കണ്ടെത്തി അവ പരിഹരിക്കണം. ഇന്ന് മുസ്ലിം സ്ത്രീയെപ്പറ്റി ഒരുപാട് തെറ്റായ ധാരണകള്‍ സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. അവ നീക്കി ഇസ്ലാമിലെ സ്ത്രീ ആരാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. സ്ത്രീക്ക് ഇസ്ലാമിലുള്ള സ്ഥാനം കൃത്യമായി നിര്‍ണയിക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. അവളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടും. വികലമായ പലതരം സ്ത്രീവിമോചനാശയങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അവയുടെ പൊള്ളത്തരം തുറന്ന് കാട്ടാനും പ്രചാരണ പരിപാടികളില്‍ ഊന്നല്‍ നല്‍കും. ഇങ്ങനെ പൊതുസമൂഹത്തില്‍ ഇസ്ലാമിനെ സമ്പൂര്‍ണമായി പ്രതിനിധീകരിക്കാനായാല്‍ നമുക്ക് ആ സുവര്‍ണയുഗം തിരിച്ചുപിടിക്കാനാവും.
കുടുംബംവിട്ട് സ്ത്രീ പൊതുരംഗത്ത് ഇറങ്ങുന്നത് എത്രമാത്രം വിജയിക്കും?
വീട് വിട്ടെറിഞ്ഞ് സമൂഹത്തിലിറങ്ങണമെന്നല്ല പറയുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്ത്രീയായാലും പുരുഷനായാലും പ്രഥമ ബാധ്യത കുടുംബത്തോടാണ്. അതിന് കോട്ടം തട്ടാതെയായിരിക്കണം സമൂഹ പുനര്‍നിര്‍മിതിക്ക് ഇറങ്ങേണ്ടത്. സ്ത്രീകള്‍ സമൂഹത്തിലിറങ്ങിയാല്‍ എന്തൊക്കെ സംഭവിക്കില്ല എന്നാണ് ചിലര്‍ക്ക് പേടി. കുടുംബത്തോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ തന്നെ ഒരുപാട് സമയം സ്ത്രീകള്‍ക്ക് ബാക്കിയുണ്ട്.
വീട്ടിലിരുന്ന് സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലേ?
സ്ത്രീ വീട്ടില്‍ നിന്നിറങ്ങിയാല്‍ മോശക്കാരിയാകുമെന്ന തെറ്റായ ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. വീട്ടകങ്ങളില്‍ വെറുതെ ഇരിക്കുന്ന സ്ത്രീ എന്താണു ചെയ്യുന്നത്? ടിവിയിലെ സിനിമ-സീരിയല്‍ ലോകത്താണ് അവള്‍. അവളുടെ മനസ്സ് നിരന്തരം മലിനമാക്കപ്പെടുകയാണ്. അവളിലൂടെയാണ് സാംസ്കാരികാധിനിവേശം കൂടുതലും നടക്കുന്നത്. ഇത് അപകടകരമാണ്. സ്ത്രീ കാലഘട്ടത്തെ മനസ്സിലാക്കി ഉദ്ബുദ്ധയാകുമ്പോഴാണ് ഏതൊരു സമൂഹവും രക്ഷപ്പെടുക.
കുടുംബത്തോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു കൊണ്ടുതന്നെ പുരുഷന്‍ സാമൂഹികബാധ്യത നിറവേറ്റുന്നു. അപ്പോള്‍ കുടുംബബാധ്യത നിര്‍വഹിച്ച് ശേഷിച്ച സമയം സാമൂഹികസേവനത്തിനിറങ്ങുന്ന സ്ത്രീയുടെ കാര്യത്തില്‍ ഈ പേടി അനാവശ്യമാണ്. കാലഘട്ടം മോശമാകുമ്പോള്‍ സ്ത്രീകളെയാണ് അത് ബാധിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ തന്നെയാണ് അതിനെതിരെ പ്രതികരിക്കേണ്ടതും മുന്നിട്ടിറങ്ങേണ്ടതും. എന്നാലേ യഥാര്‍ഥ സ്ത്രീമോചനം സാധ്യമാവൂ.
സമ്മേളനപ്രമേയം കുടുംബത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടല്ലോ. കുടുംബ ശൈഥില്യത്തിന്റെ കാലമാണിത്. പൊരുത്തമില്ലാത്തവര്‍ തമ്മിലുള്ള ഒരു കുടുംബം. ഇതിനെ എങ്ങനെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്?
കുടുംബശൈഥില്യത്തിന് കാരണം ആശയപൊരുത്തം ഇല്ലായ്മയാണ്. ആദര്‍ശപ്പൊരുത്തമാണ് ആവശ്യം. ഇന്ന് കല്ല്യാണ മാര്‍ക്കറ്റില്‍ പണവും പൊന്നും പ്രശസ്തിയുമൊക്കെയാണ് കടന്നുവരുന്നത്. സ്ത്രീകള്‍ ബോധവത്കരിക്കപ്പെടുമ്പോള്‍ മാത്രമേ ഭര്‍ത്താവിനോടും കുട്ടികളോടും കുടുംബത്തോടുമുള്ള ബാധ്യത ശരിയാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ പ്രാപ്തരാവൂ. ഇന്ന് രണ്ടവസ്ഥയില്‍ നില്‍ക്കുന്ന സ്ത്രീകളെയാണ് കാണാനാവുക. സ്ത്രീയുടെ സ്വത്വമെന്തെന്ന് തന്നെ തിരിച്ചറിയാത്ത ഒരു വിഭാഗം. ആണിനെയോ അവന്റെ വ്യക്തിത്വത്തെയോ മാനിക്കാത്ത മറ്റൊരു വിഭാഗം. ഒന്നുകില്‍ കളരിക്കുപുറത്ത് അല്ലെങ്കില്‍ കുരിക്കളുടെ നെഞ്ചത്ത് എന്ന അവസ്ഥ. പുരുഷനെ എതിരിടണം എന്ന കാഴ്ചപ്പാട് ഞങ്ങള്‍ക്കില്ല. പുരുഷനും സ്ത്രീയും ഒന്നിച്ച് മുന്നോട്ട് നീങ്ങണം. ഈയൊരു കാഴ്ചപ്പാടോടെ മുന്നോട്ട് നീങ്ങുമ്പോഴേ യഥാര്‍ഥ മോചനം സാധ്യമാകൂ. സ്ത്രീവിമോചനം പറഞ്ഞ് എത്രയെത്ര പ്രസ്ഥാനങ്ങള്‍ പൊട്ടി മുളച്ചു! ഇന്നും സ്ത്രീ പീഡനഗ്രാഫ് കുത്തനെ തന്നെയാണ്. അന്താരാഷ്ട്ര വനിതാ സമ്മേളനം നടത്തി എന്താണ് ചര്‍ച്ച ചെയ്യുന്നത്? സ്ത്രീകള്‍ക്ക് ഫ്രീ സെക്സ് അനുവദിക്കണം! ഇതിന്റെയൊക്കെ പിന്നില്‍ പുരുഷന്മാരാണ്. സ്ത്രീകളെ എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന കുറുക്കന്റെ കണ്ണാണ് അവര്‍ക്ക്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് തന്നെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കുക എന്നതാണ് സമ്മേളനലക്ഷ്യം.
മോചനം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?
എല്ലാനിലക്കും സ്ത്രീ ഇന്ന് അപകടം നേരിടുകയാണ്. ജീവിക്കാന്‍ മാത്രമല്ല, ജനിക്കാന്‍ തന്നെ സ്ത്രീക്ക് അവകാശമില്ല എന്നായിരിക്കുന്നു. ഷഹാന, സഫിയ, കൃഷ്ണപ്രിയ എത്ര കുരുന്നുജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്! പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയും ആയി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പെണ്ണിനെ കൂടപ്പിറപ്പായി കാണാനാണ് ഇസ്ലാം പഠിപ്പിച്ചത്. സ്വന്തം പിതാക്കന്മാരാലും സഹോദരന്മാരാലും അമ്മാവന്മാരാലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ നാം സംഘടിക്കണം. നാം കുറച്ചൊക്കെ തന്റേടികളായാല്‍ പ്രശ്നം ഇത്ര രൂക്ഷമാവില്ല. ഒരു പെണ്‍കുട്ടിയുടെ മാനവും ജീവനും നഷ്ടപ്പെട്ടാല്‍ പ്രതികരിക്കുന്നത് ഏതെങ്കിലും സാമൂഹികപ്രവര്‍ത്തകന്‍ മാത്രമാണ്. പ്രതികരിക്കുന്ന സ്ത്രീയെ തന്റേടി എന്നു പറഞ്ഞ് ഒറ്റപ്പെടുത്തുന്നു. നമ്മുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള കരുത്ത് സ്വയം ആര്‍ജിച്ചെടുക്കുമ്പോഴാണ് മോചനം സാധ്യമാകുന്നത്.
ഇത്തരം പ്രശ്നങ്ങളില്‍ ഒരു വനിതാ സംഘടന എന്ന നിലയില്‍ എത്രമാത്രം ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്?
ജമാഅത്തെ ഇസ്ലാമി ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്; ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള സ്ഥാനങ്ങളും പദവികളും അവര്‍ക്ക് നേടിക്കൊടുക്കുന്നതു വരെ ഈ സമരമുഖത്തുണ്ടാകും എന്ന്. ഇത്തരം പ്രശ്നങ്ങളില്‍ ഓരോ സ്ത്രീക്കും സമൂഹത്തില്‍ ആര്‍ജവത്തോടെ ഇടപെടാനുള്ള പരിശീലനമാണ് സമ്മേളനത്തിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്.
നമ്മളാണ് ദിശാബോധം നല്‍കേണ്ടവരെങ്കില്‍ എല്ലാ രംഗത്തും നാം മാതൃകയാവേണ്ടതില്ലേ? പഠിച്ച പെണ്‍കുട്ടികളുടെ സേവനം സമുദായത്തിന് മുതല്‍കൂട്ടാകാതെ പോകുന്നില്ലേ?
ശരിയാണ്. ഇന്ന് പ്ളസ്ടു ആണ് മാര്‍ക്കറ്റ് വാല്യു. അത് കഴിഞ്ഞാല്‍ വിവാഹത്തിന് വയസ്സ് പ്രശ്നമാകും. കുറച്ചുകാലം മുമ്പ് അതിനൊരു മാറ്റം ഉണ്ടായിരുന്നു. ഇപ്പോള്‍ കാര്യം വീണ്ടും അവതാളത്തിലായി. ഇക്കാര്യത്തിലൊക്കെ മാതൃക കാട്ടേണ്ടത് മുസ്ലിം സമുദായമാണ്. ഇസ്ലാം നല്‍കിയ സ്ഥാനമാനങ്ങള്‍ നമുക്ക് ലഭ്യമാവുമ്പോള്‍ പൊതുസമൂഹത്തില്‍ നാം സ്വീകാര്യരായിത്തീരും.
ഇന്നലെകളിലെ കാമ്പസുകള്‍ തിന്മകള്‍ക്കെതിരെ പ്രതികരിച്ചവരായിരുന്നു. ഇന്നവര്‍ നിഷ്ക്രിയരാണ്. വിദ്യാഭ്യാസം എന്തിന് നേടുന്നു എന്നാലോചിക്കുന്നില്ല. കുറെ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി ജോലി നേടുക എന്നതിനപ്പുറം വിദ്യാഭ്യാസത്തിന് ലക്ഷ്യമില്ലെന്ന് വന്നിരിക്കുന്നു. അത് നിലവിലെ വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്. യാഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി സമ്പാദനം മാത്രമല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം മൂല്യവത്താകണമെന്ന് പറയുന്നത്. ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാലാണ് വെള്ളമുണ്ടാകുന്നത് എന്നറിയാം. എന്നാല്‍ അടുത്തിരിക്കുന്ന ദാഹിക്കുന്ന കുട്ടിക്ക് വെള്ളം കൊടുക്കാനുള്ള അറിവ് ഇല്ല. അത്തരമൊരു വിദ്യാര്‍ഥി സമൂഹമാണ് ഇന്നുള്ളത്. കൊലപാതകങ്ങളിലും കള്ളക്കടത്തിലും പെണ്‍വാണിഭത്തിലും ഉള്‍പ്പെടുന്നത് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വക്കീലന്മാരും ഉള്‍പ്പെട്ട വിദ്യാസമ്പന്നരാണ്.
പഠിക്കാന്‍ ഇന്നേറെ മുന്നില്‍ പെണ്‍കുട്ടികളാണ്. അതിന്റെ ചെറിയൊരു മാറ്റം കാണാനുമുണ്ട്. പണ്ടൊക്കെ കല്ല്യാണസമയത്ത് മഹറായി എന്തെങ്കിലും കൊടുക്കും. അല്ലെങ്കില്‍ ഒരു മഹറ് പറയും. പിന്നെ കല്ല്യാണം കഴിഞ്ഞ് മഹറ് ലഭിച്ചില്ലെങ്കിലും സ്ത്രീ അത് പൊരുത്തപ്പെടും. എന്നാല്‍ പെണ്‍കുട്ടികള്‍ ഇന്ന് മഹറ് ചോദിച്ചുവാങ്ങുന്നുണ്ട്. സ്ത്രീധനം മോശമായ ഏര്‍പ്പാടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അത് തനിക്ക് വേണ്ടതില്ല എന്ന് വാശിപിടിക്കുന്ന പെണ്‍കുട്ടികളും ഏറെയാണ്. ഈ നിലക്ക് പല മാറ്റങ്ങളും കാണുന്നുണ്ട്. ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
എന്നാലും ജോലിയുടെ കാര്യം വരുമ്പോള്‍ ടീച്ചിംഗ് മാത്രം പ്രഫഷനായി സ്വീകരിക്കുക എന്ന ഒരു അവസ്ഥ ഇന്നും മാറിയിട്ടില്ല. അതും പതുക്കെ മാറും. ക്രമബന്ധിതമായ വളര്‍ച്ചയാണ് ഉണ്ടാവേണ്ടത്. പെണ്‍കുട്ടികള്‍ എല്ലാ രംഗത്തും മാറും.
'സാമൂഹികവിപ്ളവത്തിന് സ്ത്രീശക്തി' എന്നത് സമുദായത്തിലെ മറ്റ് സംഘടനാ നേതൃത്വങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരാന്‍ കാരണമാവില്ലേ?
നമ്മുടെ സാമൂഹികരംഗം മൂല്യച്യുതിയിലാണ്. വിദ്യാഭ്യാസരംഗത്തും ഭരണരംഗത്തും എല്ലാം മൂല്യത്തകര്‍ച്ചയാണ്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കണം. അതാണ് സാമൂഹിക മാറ്റം. അല്ലാതെ സ്ത്രീകളൊയൊക്കെ പുറത്തിറക്കിക്കൊണ്ട് അടുക്കള ഒഴിവാക്കാനല്ല. അടുക്കളയില്‍ നിന്ന് മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാറ്റം. അങ്ങനെ ഓരോ സ്ത്രീയും ശ്രമിച്ചാല്‍ നല്ല തലമുറ ഉണ്ടാകും. കമലാ സുറയ്യ ഒരിക്കല്‍ പറഞ്ഞു: 'എന്റെ മക്കളെക്കുറിച്ച് എനിക്ക് നല്ല ഉറപ്പാണ്. അവരൊരു സ്ത്രീയെയും ദ്രോഹിക്കില്ല. അവരൊരു സ്ത്രീയുടെയും അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുകയില്ല.' അങ്ങനെ ഓരോ സ്ത്രീക്കും തന്റെ മക്കളെ കുറിച്ച് പറയാന്‍ കഴിഞ്ഞാല്‍ സമൂഹം നന്നായി. ഈയൊരു അവസ്ഥയിലേക്ക് മാറണം. അതാണ് സാമൂഹിക വിപ്ളവത്തിന് സ്ത്രീശക്തി. അല്ലാതെ എല്ലാവരും ഭരണം കയ്യാളണം എന്നല്ല.
നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടേ ആ ഒരവസ്ഥയിലേക്ക് എത്താന്‍ പറ്റുകയുള്ളൂ എന്നാണെങ്കില്‍ അങ്ങനെത്തന്നെ വേണം. ജമല്‍ യുദ്ധം നയിച്ചത് ആഇശ(റ) ആണ്. അവര്‍~~ഒട്ടകപ്പുറത്തിരുന്ന് പ്രസംഗിച്ചു. അതാണ് ചരിത്രം. സ്ത്രീക്ക് ഒരു സേവനമനസ്സുണ്ട്. അവള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സേവനം എന്നു പറഞ്ഞാല്‍ നമുക്കാകെ അറിയുന്നത് ഒരു മദര്‍തെരേസയെ ആണ്. അതുപോലെ ഇസ്ലാമില്‍ ഒരുപാട് പേര്‍ ഉണ്ട്.
ഒരു മദര്‍തെരേസയെ സംഭാവന ചെയ്യാന്‍ ക്രിസ്ത്യാനിറ്റിക്ക് കഴിഞ്ഞു. പക്ഷേ സ്ത്രീക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ ഇസ്ലാമിന് മദര്‍തെരേസമാരെ ഉണ്ടാക്കിയെടുക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല?
ആരുപറഞ്ഞു ഇല്ലെന്ന്. ചരിത്രം യഥാവിധി വായിക്കപ്പെടാത്തതു കൊണ്ട് അവര്‍ അറിയപ്പെടുന്നില്ല എന്ന് മാത്രം. പ്രവാചക കാലഘട്ടത്തില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഉമ്മു അതിയ്യ. നഴ്സിംഗ് രംഗത്താണ് അവര്‍ പ്രവര്‍ത്തിച്ചത്. യുദ്ധവേളകളില്‍, ആധുനിക കാലത്തെപ്പോലെ ഡിസ്പെന്‍സറിയൊക്കെ ഒരുക്കി മുറിവേറ്റവരെ പരിചരിക്കാനുള്ള സന്നാഹം അവര്‍ ഒരുക്കിയിരുന്നു. സൈനബ്(റ) ചരിത്രത്തില്‍ അറിയപ്പെടുന്നത്, പാവങ്ങളുടെ അമ്മ എന്നര്‍ഥം വരുന്ന 'ഉമ്മുല്‍ മസാകീന്‍' എന്ന പേരിലാണ്.
ആധുനിക ലോകത്തും അത്തരം സേവനം ചെയ്യുന്നവര്‍ ധാരാളം ഉണ്ട്. അവരെ ലോകവും മാധ്യമങ്ങളും അവഗണിക്കുകയാണ്. ജനസേവനം ദൈവാരാധനയായിക്കാണുന്ന മതമാണ് ഇസ്ലാം. ജനങ്ങളിലൂടെയാണ് ദൈവത്തിലേക്കടുക്കുക. അങ്ങനെ പഠിപ്പിക്കപ്പെടുന്ന സ്ത്രീ ഇതിലൊന്നും പിന്നാക്കമാകാന്‍ പാടില്ല. എന്നാല്‍ പിന്നാക്കമാണെന്നത് യാഥാര്‍ഥ്യവുമാണ്. ചരിത്രം ഒരുപാട് സ്ത്രീകളെപ്പറ്റി പറയുന്നു. എഴുന്നൂറോളം സ്ത്രീകള്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെ സമൂഹം അംഗീകരിച്ചു. റസൂലിന്റെ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും കേട്ട് സമൂഹത്തിന് പകര്‍ന്നു കൊടുക്കുകയാണ്. ഇത് ചില്ലറ കാര്യമല്ല. നബി അവരെ തടഞ്ഞില്ല. ആഇശ(റ)ക്ക് ഹദീസില്‍ മാത്രമല്ല വൈദ്യം, ഗണിതം എന്നിവയിലൊക്കെ നല്ല പ്രാഗത്ഭ്യം ഉണ്ടായിരുന്നു.
സമ്മേളനത്തില്‍ സമുദായത്തിനകത്തും പുറത്തുമുള്ള മറ്റു വനിതാസംഘടനകളുടെ പ്രാതിനിധ്യം ഉണ്ടാവുമോ?
ഇന്‍ശാ അല്ലാഹ്, എല്ലാവരും ഉണ്ടാകും. സമുദായത്തിലെ സ്ത്രീകളും ഇതര സ്ത്രീസംഘടനകളുമൊക്കെ നന്നായി സഹകരിക്കുന്നുണ്ട്. സ്ത്രീ പ്രശ്നങ്ങളില്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് അവര്‍ പലപ്പോഴും പറയാറുള്ളതാണ്.
മുസ്ലിം ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സമ്മേളനം അതിനൊരു വേദിയാകുമോ?
മുസ്ലിംകള്‍ ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാവരും ഒന്നിച്ച് ശ്രമിച്ചെങ്കിലേ സമുദായം രക്ഷപ്പെടൂ. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെക്കാന്‍ തയാറാകണം. മുസ്ലിം ഐക്യത്തിന് വനിതാ സമ്മേളനം നിമിത്തമാകുമെങ്കില്‍ അതൊരു ചരിത്ര നേട്ടം തന്നെയായിരിക്കും.
സ്ത്രീകള്‍ക്കാണ് ശരിക്കും സമൂഹത്തെ രക്ഷിക്കാനാവുക. കാരണം സ്ത്രീകളുടെ മടിത്തട്ടിലാണ് തലമുറ വളരുന്നത്. ഇറാന്‍ വിപ്ളവം വിജയിപ്പിച്ചത് സ്ത്രീകളാണെന്ന് ആയത്തുല്ലാ ഖുമൈനി പറയുകയുണ്ടായി. 'നിങ്ങള്‍ രംഗത്ത് വന്നാല്‍ ആരാണ് നിങ്ങളുടെ കൂടെയുണ്ടാവുക' എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ 'അവര്‍ എന്റെ സഹോദരിമാരുടെ മടിത്തട്ടില്‍ വളര്‍ന്ന് വരുന്നുണ്ട്' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് ശരിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. മദ്റസപോലും ഇല്ലാഞ്ഞിട്ടും തുര്‍ക്കിയില്‍ ഇസ്ലാം എങ്ങനെ ഉയിര്‍ത്തെഴുന്നേറ്റു എന്ന ചോദ്യത്തിന് അവിടത്തെ ഇസ്ലാമിക പ്രസ്ഥാന നായകന്‍ നജ്മുദ്ദീന്‍ അര്‍ബകാന്റെ മറുപടി, 'സ്ത്രീകള്‍ വിപ്ളാവേശം ഏറ്റുവാങ്ങി അത് തലമുറകള്‍ക്ക് പകര്‍ന്നു കൊടുത്തു' എന്നായിരുന്നു. അപ്പോള്‍ സ്ത്രീ വിചാരിച്ചാല്‍ ഏത് സമൂഹത്തെയും മാറ്റിയെടുക്കാന്‍ കഴിയും.

അവസരം കിട്ടിയിരുന്നെങ്കില്‍ സ്ത്രീകള്‍ കുറെക്കൂടി മുന്നേറുമായിരുന്നു എന്നു തോന്നുന്നുണ്ടോ?
നല്ലവണ്ണം പ്രസംഗിക്കാനും എഴുതാനും കഴിവുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഇന്നും വൈജ്ഞാനിക രംഗത്ത് മുന്നേറുന്നത് പെണ്‍കുട്ടികളാണ്. പക്ഷേ ഇതൊന്നും പുറത്തേക്കെടുക്കാനോ വിവിധ മേഖലകളില്‍ മുന്നേറാനോ കഴിഞ്ഞിട്ടില്ല. സമ്മേളനം ഒരു പ്രത്യേക സമുദായത്തെ മുന്നില്‍ കണ്ടല്ല. മൊത്തം സ്ത്രീകളെ ഉയര്‍ത്തുക എന്നതാണ് സമ്മേളന ലക്ഷ്യം.
പ്രസ്ഥാനം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞു. എന്നിട്ടും അത്തരം കുടുംബങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയുന്നില്ലല്ലോ?
സ്ത്രീകളെ സംബന്ധിച്ചേടത്തോളം കുടുംബത്തില്‍ പുരുഷന്മാരുടെ സപ്പോര്‍ട്ട് വളരെ അത്യാവശ്യമാണ്. ഒരു യോഗത്തിനോ മറ്റോ പോയാല്‍ അത് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കുടുംബമാണെങ്കില്‍ പ്രസ്ഥാനം എത്ര പ്രോത്സാഹിപ്പിച്ചിട്ടും കാര്യമില്ല.
സ്ത്രീ ശാക്തീകരണ ചര്‍ച്ച ഇസ്ലാമിക പ്രസ്ഥാനത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നില്ലേ?
ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെ ചെറിയൊരു സംഘടനയാണ്. അതുകൊണ്ട് തന്നെ ആശയങ്ങള്‍ സാധാരണ സ്ത്രീകളില്‍ എത്തിക്കാന്‍ വളരെ കാലം പിടിക്കും. അതേസമയം സംഘടനയുടെ എല്ലാ തലങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ ജമാഅത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരെ വരുത്തി. ജമാഅത്തിന്റെ ഉന്നതാധികാര സമിതിയായ കേന്ദ്രപ്രതിനിധി സഭയില്‍ ഓരോ സംസ്ഥാനത്തെയും ജമാഅത്ത് വനിതാ അംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് സ്ത്രീ സംവരണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ അത്ര സജീവത ഇല്ല. കേരളത്തിലെ ഇസ്ലാമിക സ്ഥാപനങ്ങളൊക്കെയാണ് ഇതിന് കാരണം. സമൂഹത്തിലെ അധഃസ്ഥിതരായ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളില്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ പതിയുന്നില്ല. മീഡിയാ ശ്രദ്ധ മുസ്ലീം സ്ത്രീയില്‍ മാത്രം ഒതുങ്ങുകയാണ്. അക്കാര്യം കൂടി ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമ്മേളനം ശ്രമിക്കും. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒരുപാട് ഉണ്ട്. കേരളത്തിന് വെളിയില്‍ അവര്‍ ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കുന്നു. അവരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിഷന്‍ 2016 ഒക്കെ അതിന്റെ ബാധകമാണ്.
ജമാഅത്ത് ശൂറയില്‍ സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാറുണ്ടോ?
സ്ത്രീകള്‍ക്കു വേണ്ടി ശൂറയില്‍ പുരുഷന്മാരും സംസാരിക്കാറുണ്ട്. ജമാഅത്തില്‍ വനിതാ അംഗങ്ങള്‍ വളരെ കുറവാണ്. പുരുഷന്മാര്‍ വോട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ ശൂറയില്‍ എത്തുമായിരുന്നില്ല. ഇസ്ലാമിക വീക്ഷണം ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് ജമാഅത്തെ ഇസ്ലാമി സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നത്. ഇതിന്റെ പേരില്‍ കുറെ വിമര്‍ശനങ്ങള്‍ പ്രസ്ഥാനം നേരിടേണ്ടി വന്നിട്ടുണ്ട്. അതൊന്നും പ്രസ്ഥാനത്തെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്. പ്രസ്ഥാനം ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി പറയാറില്ല. കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ ഇടപെടും. ആദ്യം ആക്ഷേപിച്ചവര്‍ തന്നെ പിന്നീട് പ്രസ്ഥാനത്തിന്റെ വഴി പിന്‍പറ്റുകയാണ് ചെയ്തിട്ടുള്ളത്.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എന്ന നിലക്കുള്ള അനുഭവം?
അത് വെറും പദവി മാത്രമല്ല. നമ്മുടെ വാക്കുകള്‍ പ്രസ്ഥാനം എന്നും മുഖവിലക്കെടുത്തിട്ടുണ്ട്. പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്ത് സ്ത്രീകളോടും കൂടിയാലോചിച്ചിരുന്നുവല്ലോ. അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരുന്നു. അതാണ് നമ്മുടെ മാതൃക. സ്ത്രീകള്‍ ഇനിയും ശൂറയില്‍ കടന്നുവരും; സ്ത്രീകള്‍ സ്വയമേവ കരുത്ത് തെളിയിക്കുകയാണെങ്കില്‍. കരുത്തുറ്റ ഒരു വനിതാനിര വളര്‍ന്നുവരുന്നുണ്ടെന്ന് തന്നെയാണ് വിശ്വാസം.
സര്‍ക്കാറിന്റെ വനിതാ സംവരണ നയത്തെ എങ്ങനെ കാണുന്നു?
സംവരണത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം അത് അര്‍ഹരായവര്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. ഭരണഘടന ഭേദഗതി ചെയ്തും അര്‍ഹരായവര്‍ക്കെല്ലാം സംവരണം ഉറപ്പാക്കണം.

Tuesday, December 8, 2009

Friday, December 4, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണം : സോളിഡാരിറ്റി


കൊല്ലം : പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും നരേന്ദ്രന്‍ റിപ്പോര്ട്ട് മൂലയിലക്കിയത് പോലുള്ള സമീപനം സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തിടരുമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രടറി എന്‍.കെ.അബ്ദുല്‍ സലാംരുന്നു അദ്ദേഹം . 93 നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്ധേഷിച്ചതില്‍ നടപ്പാക്കാനുള്ള തീരുമാനം പോലും ഇതു വരെ കൈകൊണ്ടിട്ടില്ല. പിന്നാക്കം നില്ക്കുന്ന മുസ്ലിം സമൂഹത്തെ മുഖ്യധരയിലെതിക്കാനുള്ള നടപടികള്‍ ഇനിയും കൈകൊല്ലാതെ ഗ്രൂപ്പ് കളിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി . കെ .ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പ്രധാനപെട്ടവപി.രാമഭദ്രന്‍, ഓടനാവട്ടം വിജയപ്രകശ്,ഐവര്കാല ദിലീപ് എന്നിവര്‍ സംസാരിച്ചു. ചിന്നകടയില്‍ നിന്നരന്ഭിച്ച മാര്‍ച്ചിനു സോളിഡാരിറ്റി ജില്ല പ്ര പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച കലക്ട്രറെറ്റു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിസിഡന്റ് അബ്ദുല്‍ സമദ് , ജനറല്‍ സെക്രടറി ബി.എം.സ്വാദിഖ് ,സൈനി ഹമീദ് , സലിം സിദ്ദിഖി ,അനീഷ്‌ യുസുഫ് എന്നിവര്‍ നേതൃത്വം നല്കി.

ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം


കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ്‌ കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ പ്രകാശ്‌ മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ്‌ ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ്‌ മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി


വര്‍ക്കല: ദലിത് തീവ്രവാദം എന്ന പ്രയോഗത്തിലൂടെ പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു. ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ് ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു. വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.

സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ് പീഡനത്തെക്കുറിച്ച് വിവരിച്ചത് പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി

ലവ് ജിഹാദ്

Wednesday, November 11, 2009

വാര്ത്താ -കലാ കായിക മത്സരങ്ങള്‍

കേരള വനിതാ സമ്മേളനതോടനുബന്ധിച്ച് ജി.ഐ.ഓ.,വനിതാ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനാപുരം ഏരിയ തല കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14 ശനിയാഴ്ച , രാവിലെ 10 നു പത്തനാപുരം കരംമ്മൂട് ഇസ്ലാമിക്‌ സെന്റെറില്‍ വെച്ചു മത്സരങ്ങള്‍ നടക്കും.
മത്സര ഇനങ്ങള്‍ :- ഖുര്‍ആന്‍ പാരായണം , മാപ്പിള പാട്ടു , അറബി ഗാനം , കവിത , ലളിത ഗാനം , പ്രസംഗം,വിവരണം.
ഏരിയ തല വിജയികള്‍ക്ക് നവംബര്‍ 21 നു റോഡുവിള വെച്ചു നടക്കുന്ന ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

തളചിടപ്പെട്ട സ്ത്രീത്വം : ഇസ്ലാമിന്റെതല്ല, പൌരോഹിത്ത്യതിന്റെത്









തളചിടപ്പെട്ട സ്ത്രീത്വം ഇസ്ലാമിന്റെതല്ല, പൌരോഹിത്ത്യതിന്റെതാണെന്ന് ജമ അത്തെ ഇസ്ലാമി കേരള വനിതാ സംസ്ഥാന സമിതി അംഗം പ്യരിജാന്‍ പറഞ്ഞു. വനിതാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗം ആയി പത്തനാപുരത്ത് നടന്ന ജില്ല തല പ്രചാരനോട്ഘടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കാണ്. വര്‍ത്തമാന കാലത്തിലെ സ്ത്രീകള്‍ , അവരുടെ ബാധ്യത മറന്നു പോയതന്നു സമൂഹത്തിന്റെ അപചയ ത്തിനു കാരണമെന്നു അവര്‍ പറഞ്ഞു. സ്ത്രീകളെ ബോധവല്കരിക്കുന്നതിലൂടെ , കുടുംബ സംസ്കരണവും അതിലൂടെ സമൂഹ സംസ്കരനവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്യരിജാന്‍ പറഞ്ഞു.
കല്ലുംകടവ് മംഗല്യ ഹാളില്‍ നടന്ന പ്രചാരനോട്ഘടന പരിപാടി പുനലൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ കളുടെ ഉന്നമനത്തിനായി ജമാഅത്ത്‌ ഇസ്ലാമി വനിതാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയം അന്നെന്നു അവര്‍ പറഞ്ഞു. വനിതാ വിഭാഗം ജില്ല പ്രസിഡണ്ട്‌ ഇ.സീനത്ത്‌ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ അയ ഫാത്തിമ ഖാന്‍ , ആശ ശശിധരന്‍ , ജി.ഐ.ഓ . ജില്ല പ്രസിഡണ്ട്‌
ശുഹ്ദ , മുന്‍ പ്രസിഡണ്ട്‌ സുമയ്യ , താജുനിസ്സ, ഖദീജാ ടീച്ചര്‍ , ലൈലാ ബീവി , എന്നിവര്‍ പങ്കെടുത്തു .

ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം -ജില്ലാ പ്രചാരണ ഉദ്ഘാടനം

'സാമൂഹ്യ വിപ്ലവത്തിന് സ്രീശക്തി ' എന്ന ആഹ്വാനവു മായി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന കേരള വനിതാ സമ്മേളനത്തിന്റെ കൊല്ലം ജില്ലാ പ്രചാരനോദ്‌ ഘാടനം 2009 നവെംബെര്‍ 7 ശനിയാഴ്ച ഉച്ചക്ക് 2.30 നു പത്തനാപുരം മംഗല്യ ഹള്ളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

Monday, October 26, 2009

Students Islamic Organisation of India


Students Islamic Organization of India is the students' wing of Jamaat-e-Islami Hind.[1] Students Islamic Organisation was formed in 1982. According to its constitution, it aims at presenting Da’wah before students and youth, promote virtues, and moral values in educational institutions.[2]

mission of SIO

The Mission of the organization is to Prepare the Students and Youth for the reconstruction of the Society in the light of Divine Guidance.[3]

Aims and Objectives

  • To present Islamic Da’wah before students and youth.
  • To promote and cultivate the True knowledge and understanding of Islam among students and youth.
  • To prepare students and youth for leading their individual and collective lives in accordance with the Qur’an and Sunnah.
  • To mobilize students and youth for promoting Virtues (Ma’roof) and uprooting Evils (Munkar).
  • To promote moral values in educational system and better academic and moral atmosphere in educational institutions.
  • To make arrangements for all round development of the individuals attached with the Organisation, to nourish their talents and to make them useful for the Islamic Movement.

SIO works

All the above mentioned aims will be striven for only within the limits of morality and constructive – peaceful manner. The organization shall keep away from anything that is contrary to truth and honesty and that may result in communal hatred and class struggle.

SIO do regularly

Weekly meetings held regularly in thousands of its units spread throughout the country are a unique feature of SIO On Goings. Students gathered in every unit benefit from discussions on various contemporary issues, educational matters, political and philosophical topics as well as they plan their future works and analyses previous On Goings.

Nizamul Usra held under the supervision of SIO members every day is a dynamic activity to look into the self of everybody. They study according to their requirements and tries to know each other well.

Monthly cadre meets at local units provide every worker a chance to analyse himself and to think over the organizational On Goings.

Bimonthly students meet at every unit provide the participants to debate over various faiths and understandings and thus helping in creating an accommodative culture among different believers.

Educational awareness programs are the inevitable part of SIO agenda every year. Surveys in selected colonies followed by enrollment in schools, other educational assistances like scholarships, book banks, libraries, reading rooms, study circles, guidance for better academic future, hostels, coaching classes etc are also carried out. Students’ issues are not mere topics of organizational interest for SIO. Rather, the organization looks into every issue fundamentally and tries to create awareness on it among general and thus to solve them in a creative manner. Demand for 6% GDP for education, awareness on the proposed university model act, protests on various anti-students policies of central and state governments etc are a few from such interventions.

Leaders

  • President : K K Suhail[4] (M.Com,Diploma in Travel and Tourism Management)
  • General secretary : Abdur Rafeeq (Ph.D Student,Bengali Litreture)
  • National Secretaries : Mohammed Azharuddin(M.Phil in Economics), Shahnawaz Ali Raihan {M.A(double) Mass Communication, Comparative Religion,M.Phil Student}, Mohammed Bilal(M.A Sociology student),
  • Assistant Secretary : Mohammed Nazeer Ahmed

SIO on a mission for PEACE

In Delhi’s Okhla section, along the Yamuna barrage where inconsistent strips of hardware shops and motor garages make most of the mangled neighbourhood, the SIO headquarters sit in a yellow-green multi-storeyed building. Entering rooms on all floors yields varied activity—pamphleteering, printing, editorials, seminars, film screenings, active Web surfing, emails and collective prayers for congregation of students. This is where SIO’s faith and aspirations get translated into souvenirs and journals, covering a range of contemporary issues—from the educational policies of the World Bank to privatization in education and curriculum changes. Gandhian principles of peace and Ambedkar’s thoughts on social justice form a recurrent motif in seminars, where discussions open and close with observations on the collapse of the agriculture-based economy and use of technology for the spread of Islam.



Sunday, October 25, 2009

Abul Ala Maududi




Syed Abul A'ala Maududi [2] (Urdu: سید ابو الاعلىٰ مودودی - alternative spellings of last name Maudoodi and Modudi) (September 25, 1903(1903-09-25) - September 22, 1979), also known as Molana (Maulana) or Shaikh Syed Abul A'ala Mawdudi, was a Sunni Pakistani journalist, theologian, Muslim Revivalist Leader and political philosopher, and a major 20th century Islamist thinker.[3] He was also a prominent political figure in his home country (Pakistan). He was also the founder of Jamaat-e-Islami the Islamic revivalist party.[4]

Biography
Timeline

* 1903 - Born in Aurangabad, Hyderabad Deccan, India
* 1918 - Started career as journalist in Bijnore newspaper
* 1920 - Appointed as editor of the daily Taj, Jabalpur
* 1925 - Appointed as editor daily Muslim
* 1925 - Appointed as editor Al-jameeah, New Delhi
* 1927 - Wrote the blockbuster book of the history Al- Jihad fil Islam
* 1930 - Wrote and published the famous booklet Deenyat
* 1932 - Started Tarjuman-ul-Qur'an from Hyderabad (India)
* 1938 - Moved to “Pathankot”, established Darul Islam
* 1941 - Foundation meeting of Jamaat-e-Islami Hind, appointed as Amir
* 1942 - Jamaat's headquarters moved to Pathankot
* 1943 - Started writing a Tafseer of the Qur'an called Tafhim-ul-Quran
* 1947 - Jamaat-e-Islami Pakistan Headquarter moved to Lahore (Ichhra)
* 1948 - Campaign for Islamic constitution and government
* 1948 - Wrote a booklet Qadiani Problem
* 1948 - Sentenced to Jail by the Government
* 1949 - Government accepted Jamaat's resolution for Islamic Constitution
* 1953 - Sentenced to death for his historical part in the agitation against Ahmadiyah. He was sentenced to death by a military court, but it never carried out;[5]
* 1953 - Death sentence commuted to life imprisonment and later canceled.[5]
* 1955 - Released from jail
* 1958 - Jamaat-e-Islami banned by Martial Law Administrator Field Martial Ayub Khan
* 1964 - Sentenced to jail
* 1964 - Released from jail
* 1971 - Ordered his followers to fight to save United Pakistan along with Pak Army.
* 1972 - Completed Tafhim-ul-Quran
* 1972 - Resigned as Ameer-e-Jamaat
* 1979 - Departed to United States for Medical Treatment
* 1979 - Died in United States [6]
* 1979 - Buried in Ichhra, Lahore

Early life

Mawdudi was one of the descendants of Khwaja Qutb ad-din Mawdud al-Chishti, a notable of the Chishtiyya Tariqa. Hazrat Muinuddin al-Chishti of Ajmar (Rahmatullahi 'Alayh) was Qutb ad-din's caliph, one of those who were ordered and given permission by him to guide the people who wanted to learn.[citation needed]

Syed Abul A'ala Maududi was born on September 25, 1903 (Rajab 3, 1321 AH) in Aurangabad, then part of the princely state of Hyderabad (presently Maharashtra), India. Syed Abul A'ala Maududi was born to Maulana Ahmad Hasan, a lawyer by profession. Unfortunately, little is known regarding his mother. Given his later writings on gender and women, knowing the pattern of gender relations he witnessed in the home would be of value to scholars. Syed Abul A'ala Maududi was the youngest of his three brothers.[7] His father was "descended from the Chishti line of saints; in fact his last name was derived from the first member of the Chishti Silsilah i.e. Khawajah Syed Qutb ul-Din Maudood Chishti (d. 527 AH)[8]

At an early age, Maududi was given home education, he "received religious nurture at the hands of his father and from a variety of teachers employed by him."[8] He soon moved on to formal education, however, and completed his secondary education from Madrasah Furqaniyah. For his undergraduate studies he joined Darul Uloom, Hyderabad (India). His undergraduate studies, however, were disrupted by the illness and death of his father, and he completed his studies outside of the regular educational institutions.[7] His instruction included very little of the subject matter of a modern school, such as European languages, like English.[8] Also, he mastered so much Arabic that he translated Qasim Amin's The New Woman into Urdu when he was only 14[9] or, even more astonishing, about 3500 pages from the celebrated mystical Persian thinker Mulla Sadra's work Asfar, always in his youth.[10]
Journalistic career

After the interruption of his formal education, Maududi turned to journalism in order to make his living. In 1918, he was already contributing to a leading Urdu newspaper, and in 1920, at the age of 17, he was appointed editor of Taj, which was being published from Jabalpore (now Madhya Pradesh). Late in 1920, Maududi went to Delhi and first assumed the editorship of the newspaper Muslim (1921-23), and later of al-Jam’iyat (1925-28), both of which were the organs of the Jam’iyat-i Ulama-i Hind, an organization of Muslim religious scholars.[11]

Founding the Jamaat-e-Islami
Main article: Jamaat-e-Islami

In 1941, Maududi founded Jamaat-e-Islami (JI) in British India as a religious political movement to promote Islamic values and practices. After the Partition of India, JI was redefined in 1947 to support an Islamic State in Pakistan. JI is currently the oldest religious party in Pakistan.[12]

With the Partition of India, JI split into several groups. The organisation headed by Maududi is now known as Jamaat-e-Islami Pakistan. Also existing are Jamaat-e-Islami Hind, Bangladesh Jamaat-e-Islami , and autonomous groups in Indian Kashmir, also in Sri Lanka.All of them are closely linked and work in cohesion and harmony.[12]

Maududi was elected Jamaat’s first Ameer (President) and remained so until 1972 when he withdrew from the responsibility for reasons of health.[12]

Political Struggle

In the beginning of the struggle for the state of Pakistan, Maudidi and his party were not against the idea of creating a separate state of Pakistan. He did criticize other leaders of the Muslim league for wanting Pakistan to be a state for Muslims and not an Islamic state. After realizing that India was going to be partitioned and Pakistan created, he began to support the idea. Maududi moved to Pakistan in 1947 and worked to turn it into an Islamic state, resulting in frequent arrests and long periods of incarceration. In 1953, he was sentenced to death on the charge of writing a seditious pamphlet about the Ahmadiyya issue. He turned down the opportunity to file a petition for mercy, expressing a preference for death rather than seeking clemency. Strong public pressure ultimately convinced the government to commute his death sentence to life imprisonment. Eventually, his sentence was annulled.[11]
Last Days

In April 1979, Maududi's long-time kidney ailment worsened and by then he also had heart problems. He went to the United States for treatment and was hospitalized in Buffalo, New York, where his second son worked as a physician. During his hospitalization, he remained intellectually active.

Following a few surgical operations, he died on September 22, 1979, at the age of 76. His funeral was held in Buffalo, but he was buried in an unmarked grave at his residence in Ichhra, Lahore after a very large funeral procession through the city.[11]